2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഓണാഘോഷവും നിലവിളക്കും പിന്നെ എം ഇ എസ്സും

മലയാളീ സമൂഹത്തെ സംബന്ദിച്ചിടത്തോളം ഓണം ഒരു ദേശീയ ഉത്സവമാണ്.
വർഷങ്ങളായി മലയാളികൾ ജാതി മതഭേതമന്യെ ഓണം ആഘോഷിക്കുന്നുമുണ്ട്.
എന്നാൽ ഈ അഘോഷത്തെ ആരും തന്നെ ഇതേവരെ ഇഴ കീറി പരിശോധിച്ചിട്ടില്ല,ഈ ആഘോഷവുമായി സഹകരിക്കാതെ ഒരു ചെറിയ വിഭാഗമെങ്കിലും മാറി നിൽക്കുന്നുണ്ടെന്നത് ആരുടേയും ശ്രദ്ധയിൽപ്പെട്ടതുമില്ല.
 ഇസ്ലാം മതവിശ്വാസ പ്രകാരം ഒരു മുസ്ലിമിന്ന് ആഘോഷിക്കേണ്ടതായ അഘോഷങ്ങളെക്കുറിച്ചും,അതൊക്കെ ഏതൊക്കെ രീതിയിൽ അഘോഷിക്കണമെന്നതിനെ കുറിച്ചും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളുണ്ട്.
അതേ പോലെ ഇതര മതവിശ്വാസ രീതികളെ നിന്ദിക്കരുത് എന്നാണ് ഇസ്ലാം വ്യക്തമാക്കുന്നത്.
     കേരളത്തിലെ മുസ്ലിം സമൂഹം ജീവിക്കുന്നത് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ പരിധിയിലാണു എന്ന തത്ത്വം അംഗീകരിച്ചാൽ ചില കാര്യങ്ങളിലെങ്കിലു ഇതര മത സമൂഹവുമായി സഹവർത്തിക്കേണ്ടത് അനിവാര്യമാണു.അത് ഏതൊക്കെ കാര്യത്തിൽ ഏത് വരെ ആകാം എന്നത് അവന്റെ വിശ്വാസപ്രമാണങ്ങൾക്ക് കോട്ടം തട്ടതെയുള്ള കാര്യങ്ങൾക്ക് എന്ന കാര്യത്തിൽ തർക്കമില്ല.
ഈ ലക്ഷ്യം മുൻ നിർത്തി തന്നെയാണു ഇന്ത്യാ മഹാരാജ്യത്ത് ഏക സിവിൽകോഡ് വരുന്നതിനെ മുസ്ലിംകൾ എതിർത്ത് പോരുന്നത്.
     ഓണാഘോഷം തുടങ്ങിയിട്ട് എത്രവർഷമായി എന്നോ,മഹാബലി ജീവിച്ചിരുന്നത് ഏത് വർഷത്തിലാണെന്നോ എന്നതിന്ന് വ്യക്തമായ രേഖകളൊന്നുമില്ല. തമിഴർ ആചരിച്ചു പോന്നിരുന്ന ഒരു ചടങ്ങ്  (സംഘസാഹിത്യത്തിലെ പത്തുപാട്ടുകളി പരാമര്ശിക്കുന്നതനുസരിച്ച് ഓണത്തിന്റെ പ്രഭവം മധുരയി നിന്നാണ്. അവിടെ ഇന്ദ്രവിഴ എന്ന പേരി ആഘോഷിച്ചിരുന്ന കാർഷികോത്സവം ഓണമായിരുന്നു എന്നാണു പറയപ്പെടുന്നത്)
  അല്ലെങ്കിൽ വിശ്വസം മലയാളികൾ ഏറ്റെടുത്ത് കെങ്കേമമാക്കി കൊണ്ട്പോകുന്നു എന്നാണു അനുമാനം. (ചരിത്രപണ്ഡിത ശ്രീ . വി കൃഷ്ണവാര്യരുടെ അഭിപ്രായ പ്രകാരം പുരാതന ഇറാഖിലെ അസിറിയ എന്ന പ്രദേശത്ത സിഗുറായി ക്ഷേത്രത്തി അനുഷ്ഠിച്ചു പോന്ന ആചാരങ്ങളി നിന്നുമാണ് ഓണത്തിന്റെ പ്രഭവം. .. പിന്നീട് തെക്കെ ൻഡ്യയിൽ വന്നു താമസിച്ച അവരി നിന്നുമാണു കേരളത്തിലേക്ക് ഓണം വന്നതെന്നും സിഗുറായി ക്ഷേത്ര മാതൃകയിലാണു നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും അദ്ദേഹം തെളിവു സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്...)
  ആദ്യ കാലങ്ങളിൽ  ക്ഷേത്രങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആഘോഷം പിന്നീട് വീടുകളിലേക്ക് കൂടി വ്യാപിക്കുകയാരുന്നു എന്നാണു ഇതേപറ്റിയുള്ള അറിവ്.
വേദങ്ങ വീണ്ടെടുക്കാ മത്സ്യമായും, പാലാഴിമഥനവേളയി താഴ്ന്നു പോയ മന്ഥരപർവ്വതത്തെ വീണ്ടെടുക്കാ കൂർമ്മം (ആമ) ആയും, ഭൂമീദേവിയെ രക്ഷിക്കാ വരാഹമായും, ഹിരണ്യകശിപുവിനെ വധിക്കാ നരസിംഹമായും, അസൂയാലുക്കളായ ദേവകളുടെ ആവശ്യാർത്ഥം മഹാബലിയെ ഇല്ലായ്മ ചെയ്യാ വാമനനായും, ർമ്മം വിട്ടു ചരിച്ച ക്ഷത്രിയരെ നിഗ്രഹിക്കാ പരശുരാമനായും, രാവണവധത്തിനു ശ്രീരാമനായും, ക്ഷിതിപരിപാലനത്തിനു കൃഷ്ണ-ബലരാമന്മാരായും ഒടുവി കലിയുഗത്തി ൽക്കിയായും അവതാരമെടുത്തു എന്നാണു വ്യാഖ്യാനം..
അങ്ങനെയെങ്കി ഒരു സംശയം ബാക്കിയാവുന്നു... പരശുരാമ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെന്നാണു പറയപ്പെടുന്നത്... അപ്പോപരശുരാമ ജീവിച്ചിരുന്ന യുഗത്തിനു മുന്നേയുള്ള വാമനാവതാരക്കാലത്ത് മഹാബലി എങ്ങനെ കേരളം ഭരിച്ചു എന്നതാണു ചോദ്യം..

  ഓണത്തെകുറിച്ചോ,ഓനാഘോഷത്തെക്കുറിച്ചോ ഏതെങ്കിലും ഇസ്ലാമിക പണ്ഡിതൻ ഏതെങ്കിലും തരത്തിലുമുള്ള ഫത് വ ഇന്നേവരെ ഇറക്കിയതായി അറിവില്ല,
എന്നാൽ കഴിഞ്ഞദിവസം കേരളത്തിലെ ഒരു ഇസ്ലാമിക (വിദ്യഭ്യാസ) സംഘടനയുടെ തലവൻ ഫസൽ ഗഫൂർ നടത്തിയ ഒരു പ്രസ്താവന മുസ്ലികൾക്ക് ഓണം ആഘോഷിക്കാം എന്നതാണ്.ഒപ്പം നിലവിളക്ക് കൊളുത്താം എന്നും എന്നും ഫസൽ ഗഫൂർ പറഞ്ഞു വെക്കുകയുണ്ടായി.
 മുസ്ലികൾക്ക് എന്തൊക്കെ ചെയ്യാം,എന്തൊക്കെ ചെയ്തുകൂടാ എന്നകാര്യത്തിൽ തീരുമാനങ്ങളെടുക്കാൻ മാത്രം എം ഇ എസ്സോ,ഫസൽഗഫൂറൊ കേരള മുസ്ലികളുടെ ഇടയിൽ എത്രമാത്രം സ്വാധീനമുള്ള സംഘടനയാണു എന്ന കാര്യവും വ്യക്തമല്ല.
അറിവിൽ കേരളത്തിലെ മുസ്ലിംകളുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്നവരിൽ അറിയപ്പെടുന്നത് സുന്നി,മുജാഹിദ്,ജമാഅത്ത് എന്നീ പ്രസ്താനങ്ങളാണ്. ഇവരുടെയൊന്നും നേത്രു സ്താനങ്ങളിൽ ഫസൽ ഗഫൂർ ഉള്ളതായി അറിവില്ല.
  വർഷങ്ങളായി ജമാഅത്ത് പ്രസ്ഥാനം ഓണം ആഘോഷിക്കുന്നുണ്ട്.
കുവൈത്തിൽ നോട്ടിസ് അടിച്ചിറക്കി ജാമാഅത്തെ ഇസ്ലാമി ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചത്ഈയുള്ളവനുനേരിട്ടറിയാം.
മറ്റേതെങ്കിലും മുസ്ലിം സംഘടകൾ ഇത്തരം പ്രവർത്തികളിൽ  ഏർപ്പെട്ടോ എന്നത് വ്യക്തവുമല്ല. ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതും ആഘോഷങ്ങളിൽ സഹകരിക്കുന്നതും രണ്ടായിതന്നെ കാണേണ്ടതുണ്ട്. കാരണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് ആ സംഭത്തെപറ്റി ഉത്തമ ബോധ്യവും വിശ്വാസവും ഉള്ളത്കൊണ്ടും,മറ്റാരെങ്കിലും സംഘടിപ്പിക്കുന്ന പരിപാടിയോട് സഹകരിക്കുന്നത് അത് സംഘടിപ്പിക്കുന്ന വ്യക്തികളോടൊ,സംഘടനയോടോ ഉള്ള തല്പര്യമോ,ബന്ധമോ കൊണ്ട് മാത്രമാണു. ഈ അടിസ്താനത്തിൽ തന്നെവേണം ഓണം ദേശിയ ഉത്സവമെന്ന് രീതിയിൽ മലയാളി സമൂഹം കൊണ്ടാടുമ്പോൾ മുസ്ലിംകളിലെ ഒരു വിഭാഗം ഇതിനോട് സഹകരിച്ച് പോന്നത്.എന്നാൽ മുസ്ലിംകൾക്ക് ഓണം ആഘോഷിക്കാം എന്ന ഫത് വ (?) വരുന്നതോടെ സഹകരണം മത്രമല്ല നേരിട്ട് ആഘോഷം തന്നെ ആവാം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.
 ഇനി ആഘോഷത്തെക്കുറിച്ച് പരിശോധിക്കാം. കേരളത്തിൽ വ്യാപകമായി മുസ്ലിംകളിലെ ഒരു വിഭാഗംനടത്തപ്പെടുന്ന ഒരു ആഘോഷമാണു(?) നേർച്ച എന്നപേരിൽ മഹല്ലുകൾ കേന്ദീകരിച്ച് മരണപ്പെട്ടുപോയ മഹ്ദ് വ്യക്തികളുടെ പേരിൽ നടക്കുന്നത്.എന്നാൽ ഇത് അനാചാരമാണെന്ന് പറഞ്ഞൂ  മുസ്ലിംകളിലെ നല്ലൊരു ശതമാനം ആളുകളും ഇതിനെ എതിർക്കുകയും,തള്ളികളയുകയും ചെയ്ത് പോരുന്നു.എന്നിരിക്കെയാണു ചരിത്രതത്തിന്റ് പിൻബലമൊന്നുമില്ലാത്ത ഹിന്ദുമത ഐതിഹ്യത്തെ മുസ്ലിംകൾ ഏറ്റെടുക്കണമെന്ന പ്രസ്ഥാവനയുമായി ഫസൽഗഫൂർ രംഗത്ത് വന്നിരിക്കുന്നത്. ഫസലിന്റെ നിർദ്ദേശം അംഗീകരിച്ച് മുസ്ലിം സമൂഹം ഇത് ഏറ്റെടുത്താൽ നാളെ ഇതും ഒരു അനാചാരമാണെന്ന് പറഞ്ഞു എം ഇ എസ് തന്നെ രംഗത്ത് വലില്ലെന്ന് എന്താണു ഉറപ്പുള്ളത് ?.
മാത്രമാല്ല ഓണം ആഘോഷിക്കുന്നതിന്ന് തയ്യാറാവുക എന്നാൽ വർഷം തോറും കേരളം സന്ദർശിക്കുന്നെന്നു പറയപ്പേടുന്ന മാവേലിയെ കച്ചകെട്ടി കാത്തിരിക്കുന്നതിന്ന് തുല്ല്യമല്ലേ..അങ്ങിനെ ഒരു വിശ്വാസം പുലർത്തി മാവേലിമന്നനെ പൂക്കളം നിരത്തി കാത്തിരിക്കാൻ വിശ്വാസിയായ മുസ്ലിം തയ്യാറാകേണ്ടതുണ്ടോ?അത് ശിർക്കിന്റെ ഗണത്തിൽ വരില്ലെന്ന് ഉറപ്പുണ്ടോ എന്നതൊക്കെ ഫസൽ ഗഫൂർ വ്യക്തമാക്കേണ്ടതുണ്ട്.
  സ്വർണ്ണം പുരുഷന്മാർക്ക് ധരിക്കൽ ഇസ്ലാം അനുവദിക്കുന്നില്ല.എന്നാൽ വെള്ളിയുടെ കാര്യത്തിൽ ഈ വിലക്കില്ല,അതേ പോലെ ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ കാര്യത്തിലും വിലക്കുകളില്ല. കേരളത്തിൽ കാണപ്പെടുന്ന നിലവിളക്കുകളിൽ കൂടുതലും ചെമ്പ് കൊണ്ട് നിർമ്മിക്കപ്പെട്ടവയാണു.കേരളത്തിലെ ആദ്യത്തെ (ഇന്ത്യയിലെ) മുസ്ലിം പള്ളിയായ ചേരമാൻ മസ്ജിദിലും നല്ല ഒന്നാം തരം ഒരു നിലവിളക്ക് ഉണ്ട്.(മറ്റ് പള്ളികളിൽ ഇല്ല). ചെമ്പ് ഹറാം അല്ലെങ്കിൽ പിന്നെ അത് കത്തിക്കുന്നത് എങ്ങിനെ ഹറാം ആകുമെന്നത് പ്രസക്തിയുള്ള ഒരു ചോദ്യമാണു. വെള്ളി ഹറാം അല്ല,എന്നാൽ അതുകൊണ്ടുണ്ടാക്കുന്ന ഒരു ആഭരണം ധരിക്കുന്നത് തെറ്റാകുകയില്ല എന്നിരിക്കേ ആ ആഭരണത്തിന്റെ രൂപം ഒരു കുരിശ് രൂപമാണെങ്കിൽ എത്ര മുസ്ലികൾ അത് ധരിക്കാൻ തയാറാകും എന്ന് പരിശോധിക്കുക. അവിടെ വ്യക്തമാകുന്നത് മറ്റേതെങ്കിലും മതത്തിൽ അനുഷ്ടാനം പിന്തുടരേണ്ടതില്ല എന്നതാണു. നിലവിളക്കിന്റെ കാര്യത്തിലും ചിലരെങ്കിലും വിട്ടു നിൽക്കുന്നത് ഹിന്ദു മത വിശ്വസത്തിന്റെ ഭാഗമായി സർവ്വത്ര ഉപയോഗിക്കുന്ന ഒരുൻ രീതിയെ പിന്തുരേണ്ടതില്ല എന്ന നിലക്കാണു. അതിന്ന് മണ്ണെണ്ണ വിളക്ക് കത്തിക്കുന്ന ലാഘവത്തോടെ കത്തിക്കാം എന്നു പറയുമ്പോൾ കുരിശ് രൂപം കഴുതിൽ അണിയാം എന്ന് പറയുന്നതിന്നു തുല്ല്യമാണ് എന്ന കാര്യത്തിൽ സംശയമില്ല.ഇത്തരം വിഷയങ്ങളിലൊക്കെ പ്രമുഖരായ ഇസ്ലാമിക പണ്ഡിതരുടെ കൂട്ടായ പ്രതികരണങ്ങളാണാവശ്യം അത്തരം ഒരു കൂട്ടായ്മ കേരളത്തിൽ ഉണ്ടാവേണ്ടതിന്റെ അനിവാര്യത ഇവിടെ ചൂണ്ടിക്കാണിക്കട്ടെ!.
 അത്തം വരട്ടെ,പൂക്കളങ്ങൾ നിറയട്ടെ,ആരും അതിനെ ചവുട്ടിയരക്കേണ്ടതില്ല.
ഓണം വരട്ടെ,ഓണാഘോഷങ്ങൾ വരട്ടെ ആരും അതിനെ എതിർക്കപ്പെടേണ്ടതില്ല,നിസ്സഹകരിക്കേണ്ടതുമില്ല.
നിലവിളക്കിന്റെ തിരികൾ ഉയർന്നു കത്തട്ടെ,കത്തിക്കാനും,ആഘോഷിക്കനുമുള്ള സ്വാതത്ര്യം പോലെ.....
കത്തിക്കാതിരിക്കാനും,ആഘോഷിക്കപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും നീണാൽ വാഴട്ടെഅങ്ങിനെ ഐശ്വര്യവും സാഹോദര്യവും,സമാധാനവും നിലനിൽക്കട്ടെ!

1 അഭിപ്രായം: